കോഴിക്കോട്: ഖാദർ കമ്മിഷൻ റിപ്പോർട്ട് വിവിധ ഡയറക്ടറേറ്റുകളുടെ ലയനത്തിൽ ഒതുക്കിനിറുത്താൻ സർക്കാർ ശ്രമിക്കുകയാന്നെന്ന് കേരള ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.
കമ്മിഷന്റെ പ്രധാന ശുപാർശകളിൽ ഒന്നായ പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തിക സംബന്ധിച്ച് സർക്കാർ തുടരുന്ന മൗനം ഇതിന്റെ തെളിവാണ്. പ്രൈമറി വിദ്യാലയങ്ങളുടെ മേൽനോട്ടത്തിനും വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിനും വേണ്ടിയാണ് പ്രൈമറി പ്രധാനാദ്ധ്യാപകരിൽ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസർ തസ്തിക സൃഷ്ടിക്കാൻ കമ്മിഷൻ ശുപാർശ ചെയ്തത്. നിലവിൽ പ്രൈമറി വിദ്യാലയങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ നാലോ അഞ്ചോ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതിനാൽ പ്രൈമറി അദ്ധ്യാപന പരിചയമില്ലാത്ത ഹൈസ്‌കൂൾ അദ്ധ്യാപകരെ എ.ഇ.ഒമാരായി നിയമിക്കുന്നത് ഒഴിവാക്കാനാണ് കമ്മിഷൻ ഇത്തരമൊരു ശുപാർശ നൽകിയത്. പ്രൈമറിയിൽ യോഗ്യതയുള്ളവർക്ക് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ടി.ഇസ്മയിൽ, ട്രഷറർ അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |