അമ്പലപ്പുഴ: ജന്മനാ 45 ശതമാനം ഭിന്നശേഷിയുള്ള പതിനേഴുകാരൻ ഭിന്നശേഷിയെ പിന്നിലാക്കി കേരളാ ടീമിൽ ഇടംനേടി. പുറക്കാട് കരൂർ ബിനു സദനത്തിൽ അർജുൻ ലൈജുവിനാണ് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ (ഫിസിക്കലി ചലഞ്ച്ഡ്) കേരളാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.
പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അർജുൻ. പത്രപരസ്യം കണ്ട് വല്യച്ഛൻ എസ്.ഐ ബൈജുവാണ് അർജുനോട് സെലക്ഷനെ പറ്റി പറഞ്ഞത്. ഡിസംബറിൽ പത്തനംതിട്ടയിൽ നടന്ന സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. ആലപ്പുഴയിൽ കൂടുതൽ താരങ്ങൾ ഉള്ളതിനാലാണ് പത്തനംതിട്ടയെ പ്രതിനിധീകരിച്ചത്. ഇരുപതുപേരെ തിരഞ്ഞെടുത്തതിൽ വിക്കറ്റ് കീപ്പർ കം ബാറ്റ്സ്മാനാണ് അർജുൻ. ടീമിലെ പ്രായം കുറഞ്ഞ കളിക്കാരനും അർജുനാണ്.
ഇടത് കൈയ്ക്കുംഇടത് കാലിനുമാണ് അർജുന് വൈകല്യമുള്ളത്. അമ്പലപ്പുഴ കച്ചേരി മുക്കിലെ ഓട്ടോ ഡ്രൈവറായ അച്ഛൻ ലൈജുവും അമ്മ ആശയും മുത്തച്ഛൻ ഗോപിയും മുത്തശ്ശി ശാന്തകുമാരിയും അനുജത്തി അനാമിക ലൈജുവും അർജുന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ആദ്യസമ്മാനം ക്ളാസ് ടീച്ചറുടേത്
വീടിന് സമീപത്തെ അണിച്ചുകാട് മൈതാനത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടാണ് അവർക്കൊപ്പം ചേർന്നത്. പിന്നീട് വൈ.സി.സി ക്രിക്കറ്റ് ക്ലബിലൂടെ കൂടുതൽ പരിശീലനം നേടി. പുറക്കാട് സ്കൂളിലെ പി.ടി. അദ്ധ്യാപകൻ അജിത്തും ഏറെ പിന്തുണച്ചു. കളിയിൽ കേമനായപ്പോൾ ആദ്യം സമ്മാനമായി ക്രിക്കറ്റ് ബാൾ നൽകിയത് ക്ലാസ് ടീച്ചർ ഉഷസായിരുന്നുവെന്നും അർജുൻ പറയുന്നു.
""
സെലക്ഷൻ ലഭിച്ചപ്പോൾ എച്ച്. സലാം എം.എൽ.എ വീട്ടിലെത്തി അർജുനെ പൊന്നാട ചാർത്തി ആദരിച്ചു. പുറക്കാട് രണ്ടാം വാർഡ് മെമ്പർ രാജീവൻ കേക്ക് സമ്മാനിച്ചു. അദ്ധ്യാപകരും മറ്റ് ജനപ്രതിനിധികളും ഫോണിലൂടെ ആശംസകൾ അറിയിക്കുന്നുണ്ട്.
ലൈജു, പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |