കണ്ണൂർ: പുതുവത്സരത്തിൽ കണ്ണൂർ വീണ്ടും അക്രമ രാഷ്ട്രീയത്തിന്റെ ട്രാക്കിൽ. ഇടുക്കിയിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ, ഏഴാം സെമസ്റ്റർ എൻജിനീയറിംഗ് വിദ്യാർത്ഥി എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതോടെയാണ് കണ്ണൂരിൽ ഇടവേളയ്ക്കു ശേഷം അക്രമരാഷ്ട്രീയം തലപൊക്കിയത്.
ധീരജിന്റെ കൊലപാതകത്തെ തുടർന്ന് തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് പ്രതിഷേധ പ്രകടനക്കാർ എറിഞ്ഞുതകർത്തു.ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം കടന്നു പോയതിനു ശേഷം ഒരു സംഘമാളുകൾ കല്ലും കമ്പും എറിയുകയായിരുന്നു. കല്ലേറിൽ ഓഫീസിന്റെ ജനൽചില്ലുകൾ തകർത്ത പ്രകടനക്കാർ കെ.എസ്.യു കൊടിമരവും തകർത്തിട്ടുണ്ട്. ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.വി രവീന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം രാഹുൽ ദമോദരൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഹുൽ വെച്ചിയോട്, കെ. രമേശൻ, പി. പത്മനാഭൻ, മുരളീ പൂക്കോത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. തളിപ്പറമ്പിന് പുറമേ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ കോൺഗ്രസ് കൊടിമരങ്ങളും കൊടിതോരണങ്ങളും പ്രചാരണ ഫ്ളക്സ് ബോർഡും എസ്.എഫ്.ഐ പ്രവർത്തകരെന്നു ആരോപിക്കുന്ന സംഘം തകർത്തിട്ടുണ്ട്.
കണ്ണൂരിൽ സി.പി.എംകോൺഗ്രസ് അക്രമം പടരാതിരിക്കാൻ പൊലീസ് സംഘർഷ പ്രദേശങ്ങളിൽ ജാഗ്രത പുലർത്തുന്നുണ്ട്.
ഇടുക്കിയിൽ നടന്നകൊലപാതകത്തിന്റെ മറവിൽ കണ്ണൂർ ജില്ലയിൽ സി.പി.എം വ്യാപകമായി അക്രമവും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുന്നു.കോൺഗ്രസ് കൊടിമരങ്ങളും പ്രചാരണങ്ങളും പൊലീസിന്റെ സാന്നിധ്യത്തിലാണ് നശിപ്പിക്കപ്പെട്ടത്.ഇതിൽ ജനാധിപത്യവിശ്വാസികൾ പ്രതിഷേധിക്കണംമാർട്ടിൻ ജോർജ്
(ഡി.സി.സി പ്രസിഡന്റ് )
അക്രമവുമായി മുൻപോട്ടു പോകുന്നവർ ജനകീയ പ്രതിഷേധത്തിന് മുൻപിൽ മുട്ടുമടയ്‌ക്കേണ്ടി വരും. കെ.പി.സി.സി അധ്യക്ഷൻ അണികളോട് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്എം.വി ജയരാജൻ
(സി.പി.എം ജില്ലാ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |