വിഴിഞ്ഞം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമ പാര് പദ്ധതിയുമായി തീരദേശ വികസന കോർപറേഷൻ. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ജില്ലയിലെ തീരക്കടൽ കഴിഞ്ഞ് നിക്ഷേപിച്ച മീൻകൂട് (കൃത്രിമ പാര്) പദ്ധതി വിജയിച്ചതായി കോർപ്പറേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
അടുത്ത മാസം ആദ്യവാരം ഇവ കടലിൽ നിക്ഷേപിക്കുമെന്ന് അധികൃതർ പറഞ്ഞു. കൃത്രിമ ആവാസ വ്യവസ്ഥയിലും മത്സ്യസമ്പത്ത് വർദ്ധന ഉണ്ടാകുന്നതായി മുമ്പ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പാരുകൾ നിക്ഷേപിച്ച് പഠനം തുടരുന്നതിന്റെ ഭാഗമായാണ് ഇവ വീണ്ടും കടലിൽ നിഷേപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മൂന്നുവർഷം മുമ്പ് 250 എണ്ണവും പിന്നീട് ഒരു വർഷത്തിന് ശേഷം 300 എണ്ണവുമടക്കം 550പാരുകളാണ് കടലിലിട്ടത്.
കൃത്രിമ പാരുകൾ
----------------------------------
ത്രികോണ ആകൃതിയിൽ കോൺക്രീറ്റ് നിർമ്മിതമാണ്. രണ്ടുവശം പൂർണമായി തുറന്നതും മറ്റ് മൂന്നു വശത്തും ജനാലപോലെ തുറന്നതുമാണ്. ഇവയ്ക്കുള്ളിലാണ് മത്സ്യങ്ങൾ ആവാസവ്യവസ്ഥ ഒരുക്കുന്നത്. രണ്ടു ഘട്ടമായാണ് പാരുകൾ നിക്ഷേപിക്കുന്നത്. പാരുകൾ നിക്ഷേപിച്ച ശേഷം ഓല, കിലാഞ്ഞിൽ എന്നിവ പോലുള്ള ജൈവ വസ്തുക്കൾ നിക്ഷേപിച്ച് വീണ്ടും പഠനം നടത്തും. മുമ്പ് പാരുകൾ നിക്ഷേപിച്ച സ്ഥലത്ത് പുതിയ ഇനം മത്സ്യങ്ങൾ കണ്ടെത്തിയിരുന്നു.
ഒന്നാം ഘട്ടം - വേളിയിൽ
രണ്ടാം ഘട്ടം - പുതിയതുറയിലും പൂവാറിലും
നിക്ഷേപിക്കുന്നത് - 320 പാരുകൾ.
വേളിയിൽ 70 ലക്ഷം രൂപയുടെ പദ്ധതി
പൂവാർ, പുതിയതുറയിൽ നടപ്പാക്കുന്നത്
- 1.40 ലക്ഷം കോടി രൂപയുടെ പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |