മെൽബൺ: വാക്സിൻ നിബന്ധനകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ സർക്കാരുമായുള്ള കേസിൽ വിജയം നേടി ലോക ഒന്നാം നമ്പർ ടെന്നിസ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച്. നിർബന്ധിത വാക്സിൻ നിബന്ധനകൾ പാലിച്ചില്ലെന്നാരോപിച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ ആസ്ട്രേലിയൻ സർക്കാരിന്റെ നടപടി ഫെഡറൽ സർക്യൂട്ട് കോടതി മരവിപ്പിച്ചു. മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞശേഷം അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന ജോക്കോവിച്ചിനെ ഉത്തരവിറങ്ങി മുപ്പത് മിനിട്ടിനകം സ്വതന്ത്രനാക്കണമെന്നും ജഡ്ജി ആന്തണി കെല്ലി ഉത്തരവിട്ടു. തുടർന്ന് ആസ്ട്രേലിയൻ സർക്കാർ താരത്തെ വിട്ടയച്ചു. ആസ്ട്രേലിയയിൽ തുടരുന്നതിനുള്ള വിലക്കുകൾ നീങ്ങിയ ജോക്കോയ്ക്ക് 17ന് തുടങ്ങുന്ന ആസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകും. നിലവിലെ ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ ജോക്കോ കരിയറിലെ 21-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മെൽബണിൽ എത്തിയ ജോക്കോയെ വാകിസിൻഎടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് അധികൃതർ തടഞ്ഞത്. ഡിസംബറിൽ കോവിഡ് വന്നതിനാലാണ് വാക്‌സിൻ സ്വീകരിക്കാതിരുന്നതെന്നും വാക്‌സിന്‍ ഇളവ് ലഭിച്ചതിനാലാണ് ആസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്നും ജോക്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |