തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ‌് പിടിപെട്ട് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ ദിവസമുണ്ടായ 19 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളും ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തതോടെയാണ് കേരളത്തിലെ മരണനിരക്ക് അരലക്ഷം പിന്നിട്ടത്. സർക്കാർ രേഖകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 50,053 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,903 പേർ വീടുകളിലുംക്വാറന്റൈനിലും 2887 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 44,441 പേർ നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. 52,05,210 പേർ ഇതുവരെ സംസ്ഥാനത്ത് കൊവിഡിൽ നിന്നും മുക്തി നേടി.
അതേസമയം ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ 100 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പൊതു ഇടങ്ങളിലെ സമ്പർക്കം വർദ്ധിച്ചതിനെ തുടർന്നാണ് കൊവിഡ് കേസുകൾ വർദ്ധിച്ചതെന്നും ചെറുപ്പക്കാരെയാണ് ഇത്തവണ കൂടുതലായും രോഗം ബാധിച്ചതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 20 മുതൽ 40 വയസു വരെയുളളവരിലാണ് കവിഞ്ഞ ഒരാഴ്ചക്കുള്ളിൽ രോഗം കൂടുതലായും ബാധിച്ചതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |