തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം നിത്യചെലവുകൾക്ക് ബുദ്ധിമുട്ടുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ട സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഹിന്ദുമത സ്ഥാപനങ്ങളോട് തുടർന്നുവരുന്ന അസഹിഷ്‌ണുതയുടെ ഭാഗമെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾക്കും ശമ്പളത്തിനും വേണ്ടി മാത്രം പ്രതിമാസം കോടിക്കണക്കിന് രൂപ വേണ്ടിവരുന്ന സാഹചര്യത്തിൽ 52 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട ഭരണസമിതിക്ക് രണ്ടുകോടി രൂപ പ്രതിമാസം 16 ലക്ഷം രൂപാ ക്രമത്തിൽ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ നൽകാമെന്ന സർക്കാർ തീരുമാനം അവഹേളനാപരമാണ്.
ഹൈന്ദവ ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഉത്സാഹവും താത്പര്യവും ക്ഷേത്ര സംരക്ഷണ കാര്യത്തിലും കാണിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |