ഹരിപ്പാട്: കായംകുളം തപനിലയത്തിലെ സോളാർ പദ്ധതിയിലെ തൊഴിൽ നിഷേധവുമായി ബന്ധപ്പെട്ട ഹർജിയിൽ രണ്ടു മാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നിലയത്തിൽ നടന്നുവരുന്ന 92 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാറുമായി ബന്ധപ്പെട്ട ജോലികളിൽ പദ്ധതി ബാധിതരെയും പ്രദേശവാസികളെയും ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ച് ബി.എം.എസ് നൽകിയ ഹർജിയിലാണ് നടപടി. വിഷയത്തിൽ തിരുവനന്തപുരം റീജിണൽ ലേബർ കമ്മിഷണർ (കേന്ദ്രം) അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ഉത്തരവിൽ പറയുന്നു. ഒന്നര വർഷമായി പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ നടന്നുവരികയാണ്. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ മറ്റ് ട്രേഡ് യൂണിയനുകളുടെ മൗനത്തിൽ ദുരൂഹതയുണ്ടെന്നും ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |