കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ. രാഘവൻ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി മൻഷൂഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.
നേരെത്തെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രമുണ്ടായിരുന്ന ക്വാറന്റൈൻ നിർദ്ദേശം ജനുവരി ഏഴിന് മന്ത്രാലയം പുതുക്കി നിശ്ചയിച്ചതോടെ മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു തവണ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമായാണ് ഗൾഫ് രാജ്യങ്ങളിലുൾപ്പെടെയുള്ളവർ നാട്ടിലെത്തുന്നത്. വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവധിയ്ക്കായെത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് നാട്ടിൽ താങ്ങാനുള്ള മതിയായ സമയം ലഭിക്കില്ലെന്ന് എം.പി മന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിയമായും ജോലി സംബന്ധമായും കനത്ത പ്രഹരമേൽക്കേണ്ടി വന്ന പ്രവാസികൾക്ക് മേൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ന്യായീകരിക്കാനാവില്ല. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രം വേണമെങ്കിൽ ക്വാറന്റൈൻ ഏർപ്പെടുത്താം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവ രെ ഒഴിവാക്കുകയോ കൂടുതൽ ഇളവുകൾ നൽകുകയോ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |