ആലങ്ങാട്: വെളിയത്തുനാട്ടിൽ വിദ്യാർത്ഥിനിയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രായപൂർത്തിയാകാത്ത സുഹൃത്തിന് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചു. വ്യക്തമായ തെളിവില്ലാത്ത കേസിൽ മരണത്തിനു മുൻപ് പെൺകുട്ടി ഒരു സുഹൃത്തിനോടു വെളിപ്പെടുത്തിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. ഏറെ നാൾ പ്രണയത്തിലായിരുന്ന ഇവർ തമ്മിലുള്ള പിണക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. എന്നാൽ, പോക്സോ കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പെൺകുട്ടിയുടെ വീട് സന്ദർശിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്ന് ജെബി മേത്തർ ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്ന് മഹിളാ കോൺഗ്രസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |