തിരുവനന്തപുരം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടി കടുപ്പിച്ച് പൊലീസ്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ജില്ലകളിൽ രണ്ടുവീതം പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് നടത്തിയ ഓപ്പറേഷനുകളിൽ 13,032 ഗുണ്ടകള്‍ അറസ്റ്റിലായി. ഗുണ്ടാനിയമപ്രകാരം 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒൻപതുവരെയുളള കണക്കാണിത്.പൊലീസ് സംസ്ഥാനത്തുടനീളം 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 5,987 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടിയെടുത്തു. ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1506 പേര്. ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍കോട്ട് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്- 1103 എണ്ണം.
തുടരെത്തുടരെ ഗുണ്ടാആക്രമണങ്ങളുണ്ടായതോടെയാണ് ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാനുള്ള സംഘങ്ങളുടെ സംസ്ഥാന നോഡൽ ഓഫീസറായി പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിനെ നിയോഗിച്ചത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ജില്ലകളിലെ സ്ക്വാഡുകൾ. . വാറണ്ടുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നുണ്ട്. ക്രിമിനൽ സംഘങ്ങൾക്കു പണം കിട്ടുന്ന സ്റോതസും കണ്ടെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |