ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഢിലെ ദാലുപുര ഗ്രാമത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുരങ്ങിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് 1500ഓളം ജനങ്ങൾ. ഡിസംബർ 29നായിരുന്നു സംഭവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആൾക്കൂട്ടം പാടില്ലെന്ന കർശന നിയന്ത്രണം നിലനിൽക്കെയാണ് ജനങ്ങൾ ഒത്തുകൂടിയത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മന്ത്രങ്ങൾ ഉരുവിട്ടും ഒരാൾ മതാചാരപ്രകാരം തലമുണ്ഡനം ചെയ്തുമൊക്കെയാണ് ഗ്രാമത്തിലുള്ളവരുടെയെല്ലാം പ്രിയങ്കരനായിരുന്ന കുരങ്ങിന് ജനങ്ങൾ അന്തിമോപചാരമർപ്പിച്ചത്. സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഗ്രാമീണരിൽ നിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ച് വലിയ സദ്യയും നടത്തിയിരുന്നു. ഇതിന് വേണ്ടി ക്ഷണക്കത്തുകൾ തയാറാക്കി വിതരണം ചെയ്തിരുന്നു. സ്‌ത്രീകളും കുട്ടികളുമടക്കം ആളുകൾക്ക് ഭക്ഷണം വിളമ്പാനെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. നിരവധി പേർ ഒളിവിലാണെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |