കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിക്കണമെന്ന് സീറോമലബാർ സഭാ സിനഡ് യോഗം ആവശ്യപ്പെട്ടു.
പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മാനങ്ങൾ വിദഗ്ദ്ധ പഠനത്തിന് വിധേയമാക്കണം. ഭൂമിയും കിടപ്പാടവും ഉപജീവനമാർഗവും നഷ്ടപ്പെടുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ അനുഭാവപൂർവ്വം കണക്കിലെടുക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ സർവ്വേ, ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകരുത്. വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിക്കണം. കുടിയേറ്റ മേഖലകളിലെ നിർമ്മാണ നിയന്ത്രണങ്ങളും പരിസ്ഥിതിലോല മേഖലകൾ നിശ്ചയിക്കലും ഉൾപ്പെടെ കഠിന വ്യവസ്ഥകൾ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ മറുവശത്ത്, ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്ന് കരുതുന്ന സിൽവർലൈൻ പോലുള്ള പദ്ധതികൾ സർക്കാരുകളുടെ നയമായി മാറുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |