ന്യൂഡൽഹി : രാജ്യത്ത് ഡെൽറ്റയേക്കാൾ അതിവേഗം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം എട്ടു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം. . മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, യു.പി, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കർശന ശ്രദ്ധ പുലർത്താൻ കേന്ദ്രം നിർദ്ദേശം നൽകിയത്. . ഇവിടങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമെന്നും എന്നാൽ അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ 300 ജില്ലകളിലും ടി.പി.ആർ അഞ്ച് ശതമാനത്തിന് മുകളിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണ ജലദോഷം പോലെ ഒമിക്രോൺ ബാധയെ ചികിത്സിക്കരുതെന്നും കേന്ദ്രം ഓർമിപ്പിച്ചു. ആവശ്യത്തിന് മെഡിക്കൽ ഓക്‌സിജൻ കരുതണമെന്നും ഓക്‌സിജൻ ലഭ്യത 48 മണികൂർ കൂടുമ്പോൾ പരിശോധിക്കണമെന്നും കാണിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്. . സംസ്ഥാനങ്ങളിൽ ഓക്‌സിജൻ കൺട്രോൾ റൂമുകൾ ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |