SignIn
Kerala Kaumudi Online
Saturday, 20 April 2024 6.32 AM IST

നിർബന്ധമാക്കും മുമ്പേ കുട്ടിഹെൽമെറ്റിന് ആവശ്യക്കാരേറെ

helmet

കൊച്ചി: കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തതിന് പിന്നാലെ ഇവയുടെ വില്പനയിൽ വൻവർദ്ധന. മിക്ക കടകളിലും 4-5 എണ്ണമെങ്കിലും ദിവസവും വിറ്റുപോകുന്നുണ്ട്. രണ്ടര മുതൽ ആറ് വയസു വരെയുള്ള കുട്ടികളുടെ ഹെൽമെറ്റിനാണ് ഡിമാൻഡ്.

നിർമ്മാണം കുറവ്
കുട്ടി ഹെൽമെറ്റിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ലഭ്യതക്കുറവുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് തുടങ്ങി പ്രധാന ഡീലർമാരുള്ള ഇടങ്ങളിൽപ്പോലും ആവശ്യത്തിനെത്തുന്നില്ല. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ വൻതോതിൽ ഹെൽമെറ്റുകൾ നിർമ്മിക്കാൻ കമ്പനികൾ മടിക്കുന്നതാണ് കാരണം. ഇവയു‌ടെ ഭാരം, വ്യാസം തുടങ്ങിയ മാനദണ്ഡങ്ങൾ ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. നിർദ്ദേശത്തിന്റെ കരട് രേഖ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആരോഗ്യ വിദഗ്ദ്ധരടക്കം എതിർപ്പുമായി വന്നവരുമേറെ.

കുട്ടികളുടെ ഹെൽമെറ്റിന്റെ വ്യാസം
(മില്ലിമീറ്റർ)
500, 520, 540

ഭാരം(ഗ്രാം)
600, 700, 850, 900

വില
990 മുതൽ 1500വരെ
(6-12 വയസുള്ള കുട്ടികളുടെ ഹെൽമെറ്റ്)
900- 1200
(3-6 വയസുള്ള കുട്ടികളുടെ ഹെൽമെറ്റ്)

പ്രധാന ഹെൽമെറ്റ് നിർമ്മാതാക്കൾ
സ്റ്റഡ്സ്
വേഗാസ്
സ്റ്റീൽബേർഡ്സ്

വരവ് അന്യസംസ്ഥാനങ്ങളിൽ നിന്ന്
കർണ്ണാടക, ഹിമാചൽ, ഹരിയാന, ആന്ധ്രാപ്രദേശ്

കുട്ടികൾക്കുള്ള ഹെൽമെറ്റിന്റെ വിൽപന വർധിച്ചിട്ടുണ്ട്. സ്റ്റോക്കില്ലാത്തതാണ് പ്രധാന പ്രശ്നം
സന്തോഷ് അറയ്ക്കൽ
ടോയോ ഓട്ടോ ഏജൻസീസ്
കൊച്ചി

കുട്ടി ഹെൽമെറ്റ് നിർബന്ധമാക്കുന്നുവെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് ആളുകൾ നിരന്തരം എത്തിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഹെൽമെറ്റ് ആവശ്യപ്പെട്ട് നിരവധി പേരെത്തി
കെ.അലക്സാണ്ടർ
റൈഡേഴ്സ് ചോയ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.