തിലക് മൈതാൻ: ഐ എസ് എല്ലിലെ കേരള ബ്ളാസ്റ്റേഴ്‌സിന്റെ വിജയകുതിപ്പ് തുടരുന്നു. തുടർച്ചയായ പത്താമത്തെ മത്സരത്തിലും പരാജയമറിയാതെ മുന്നേറിയ ബ്ളാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ 2-0ന് പരാജയപ്പെടുത്തി പൊയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് വീണ്ടും എത്തി. നിഷുകുമാറും ഹർമൻജ്യോത് ഖബ്രയുമാണ് ബ്ളാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്.
28ാം മിനിട്ടിൽ നിഷുകുമാറിന്റെ അതിമനോഹരമായ ഗോളിലൂടെയാണ് ബ്ളാസ്റ്റേഴ്‌സ് ലീഡെടുക്കുന്നത്. ക്യാപ്ടൻ അഡ്രിയാൻ ലൂണയുടെ പക്കൽ നിന്ന് പന്ത് സ്വീകരിച്ച നിഷുകുമാർ ഇടതുഫ്ളാങ്കിൽ നിന്ന് രണ്ടടി വലത്തേക്ക് മാറി രണ്ട് ഒഡീഷാ പ്രതിരോധനിര താരങ്ങൾക്കിടയിലൂടെ പന്ത് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. പോസ്റ്റിന്റെ വലത്തേമൂല ലക്ഷ്യമാക്കി പന്ത് പായിച്ച നിഷുകുമാറിന്റെ ഷോട്ട് തടുക്കാൻ ഒഡീഷ ഗോൾകീപ്പർ അർഷ്ദീപ് സിംഗ് കിണഞ്ഞു ശ്രമിച്ചങ്കിലും ഫലവത്തായില്ല.
First Start of the season ✅
— Indian Super League (@IndSuperLeague) January 12, 2022
First Goal ✅
An instant impact by @nishukumar22! 💪🔥#OFCKBFC #HeroISL #LetsFootball | @KeralaBlasters https://t.co/dKyPGSBq5x pic.twitter.com/2zMEojoIXG
തൊട്ടുപിന്നാലെ 40ാമത്തെ പിന്നിൽ ഖബ്ര ബ്ളാസ്റ്റേഴ്സിന്റെ ലീഡ് വീണ്ടും ഉയർത്തി.
.@harman_khabra makes it 2️⃣ for @KeralaBlasters with a brilliant header from the corner! 🔥#OFCKBFC #HeroISL #LetsFootball https://t.co/RDUi5BVMOK pic.twitter.com/8hXhmPtB5x
— Indian Super League (@IndSuperLeague) January 12, 2022
ഈ വിജയത്തോടെ 11 കളികളിൽ നിന്ന് 20 പൊയിന്റുമായി കേരള ബ്ളാസ്റ്റേഴ്സ് പൊയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അഞ്ച് കളികൾ ജയിച്ച ബ്ളാസ്റ്റേഴ്സ് അഞ്ചെണ്ണത്തിൽ സമനില പിടിക്കുകയും ഒരെണ്ണം തോൽക്കുകയും ചെയ്തു. ബ്ളാസ്റ്റേഴ്‌സിനെക്കാൾ വെറും ഒരു പൊയിന്റ് മാത്രം കുറവുള്ള ജംഷഡ്പൂർ രണ്ടാം സ്ഥാനത്തും 17ഉം 16ഉം പൊയിന്റുകളുമായി മുംബയ് സിറ്റി എഫ് സിയും ഹൈദരാബാദ് എഫ് സിയും മൂന്നും നാലും സ്ഥാനങ്ങളിലാണ്.
പരിക്കേറ്റ ക്യാപ്ടൻ ജസലിന് പകരം അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങിയത്. രണ്ട് മാറ്റങ്ങളാണ് ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ പരിശീലകൻ വരുത്തിയത്. പരിക്കേറ്റ ജസലിന് പകരം നിഷുകുമാറും ലെസ്കോവിച്ചിന് പകരം സിപോവിച്ചും ടീമിലെത്തി. മൂന്ന യെല്ലോ കാർഡ് ഉള്ള ലെസ്കോവിച്ചിന് ഇന്നും കൂടി കാർഡ് കിട്ടിയാൽ മുംബയ് സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ലെസ്കോവിച്ചിനെ പുറത്തിരുത്തിയതെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |