തിരുവനന്തപുരം: നഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യകേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന്റെ രണ്ടാം ഘട്ടമായുള്ള സിറ്റി ഷട്ടിൽ സർവീസിന് ഇന്ന് തുടക്കമാകും. രാവിലെ 9ന് പാപ്പനംകോട് ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു ടു ഡേ ടിക്കറ്റ് പ്രകാശനം ചെയ്യും. ഷട്ടിൽ സർവീസുകളിലൂടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വിവിധ സ്ഥലങ്ങളെ സിറ്റി സർക്കുലറിലേക്ക് ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. നാളെ രണ്ട് ബസുകൾ പള്ളിച്ചൽ- കിഴക്കേകോട്ട- തിരുവനന്തപുരവും, രണ്ടെണ്ണം പ്രാവച്ചമ്പലം- കിഴക്കേകോട്ട-തിരുവനന്തപുരവും, രണ്ടെണ്ണം നേമം- കിഴക്കേകോട്ട-തിരുവനന്തപുരം എന്നിങ്ങനെ രാവിലെ 7 മുതൽ രാത്രി 7 വരെ 15 മുതൽ 30 മിനിട്ട് ഇടവേളകളിൽ സർവീസ് നടത്തും.
സിറ്റി സർക്കുലർ ബസിൽ 24 മണിക്കൂർ സമയം പരിധിയില്ലാതെ എല്ലാസർക്കിളിലും യാത്ര ചെയ്യാൻ പ്രാരംഭ ഓഫറായി 50 രൂപയ്ക്ക് ഗുഡ് ഡേ ടിക്കറ്റ് നൽകിവരുന്നുണ്ട്. എന്നാൽ പ്രതിദിനം യാത്രക്കാരുടെ കുറഞ്ഞ യാത്രാവാശ്യത്തിനായി 12 മണിക്കൂർ പരിധിയുള്ള ടുഡേ ടിക്കറ്റാണ് ഇന്ന് പുറത്തിറക്കുന്നത്. പ്രാരംഭ ഓഫർ ആയി 30 രൂപയ്ക്ക് 12 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |