തൃശൂർ: എട്ട് വയസുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതിയായ 48 കാരിയെ തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ച് ഉത്തരവിട്ടു. തിരുവില്വാമല സ്വദേശിനിയായ ഷീലയെയാണ് പോക്‌സോ കേസിൽ ശിക്ഷിച്ച് ജഡ്ജി ബിന്ദു സുധാകരൻ ഉത്തരവിട്ടത്.പിഴയടക്കാത്ത പക്ഷം പത്തുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. പിഴയടക്കുന്ന പക്ഷം പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്ന് ഉത്തരവിൽ പ്രത്യേക പരാമർശമുള്ളതാണ്. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹിന്ദി ട്യൂഷനായി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷൻ കേസ്.
ചെറുതുരുത്തി ഇൻസ്‌പെക്ടറായ സി. വിജയകുമാരൻ പ്രതിയെ അറസ്റ്റു ചെയ്ത് എ.സി.പിയായ ടി.എസ്. സിനോജ് കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |