ആലപ്പുഴ: കാവുകൾ കൈവശം ലഭിക്കുന്നതിന് 40 വർഷം മുമ്പുള്ള കൈവശ രേഖകൾ ഹാജരാക്കണമെന്നും നിലവിലുള്ള ഭൂമി വിലയുടെ പത്ത് ശതമാനം വില നൽകണമെന്നുമുള്ള സർക്കാർ ഉത്തരവ് കാവ് പരിരക്ഷകർക്ക് ഭൂമി ലഭിക്കാതിരിക്കാൻ കാരണമാകുന്നതായി പരാതി. പുറമ്പോക്കിൽ നിൽക്കുന്ന കാവുകൾ പരിരക്ഷകർക്ക് പതിച്ചുകൊടുക്കാൻ സർക്കാർ 2020ൽ ഇറക്കിയ പ്രത്യേക ഓർഡർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ജനങ്ങൾക്കും ജീവജാലങ്ങൾക്കും അനുകൂലമായ കാലാവസ്ഥയാണ്. ഇതിന് സഹായമായി നിൽക്കുന്നത് കാവുകളും അനുബന്ധ കുളങ്ങളുമാണ്. കാവുകളുടെയും ജീവജാലങ്ങളുടെയും സംരക്ഷണത്തിന് മതിൽ, കൽക്കെട്ട്, കിണർ, കുളങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ സർക്കാർ വ്യവസ്ഥയുണ്ട്. എന്നാൽ പലപ്പോഴും ഫണ്ട് ലഭിക്കുന്നില്ലെന്നാണ് പരാതി.
നിവേദനം നൽകും
സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ കാവുകൾക്കും അനുബന്ധ കുളങ്ങൾക്കും ഗ്രാൻഡ് നൽകുക, ജൈവസമ്പത്ത് കുറവുള്ള കാവുകൾ ജൈവസമ്പത്ത് ഉള്ളവയാക്കി മാറ്റുക തുടങ്ങി വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്ര പരിസ്ഥിത വകുപ്പിന് നൽകുമെന്ന് കാവ് പരിസ്ഥിതി സംരക്ഷണ സമിതി അറിയിച്ചു.
സംസ്ഥാനത്ത് ആകെ കാവുകൾ: 1 ലക്ഷം
ആലപ്പുഴ ജില്ലയിലെ കാവുകൾ: 10,000
""
കാവുകൾ ഒരേക്കർ സംരക്ഷിക്കുന്നതിന് ഏഴുലക്ഷം രൂപവരെ ഗ്രാൻഡ് ലഭിക്കും. എന്നാൽ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ അജ്ഞത പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നു.
കാവ് പരിസ്ഥിതി സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |