കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും നിർമ്മിക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ശർക്കര നൽകിയ മഹാരാഷ്ട്രയിലെ വർദ്ധാൻ അഗ്രോ പ്രോസസിംഗ് ലിമിറ്റഡ് ഉൾപ്പെടെയുള്ള എതിർകക്ഷികൾ സമയം തേടിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്ന് ദേവസ്വം ബോർഡിന് കൈമാറണമെന്ന ഹർജികൾ ദേവസ്വം ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |