SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.46 AM IST

അന്ന് സോമനാഥ് സമ്മാനം വാങ്ങാനെത്തി, ഇന്ന് പോകുന്നത് ചെയർമാനായി

somanath

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനുള്ള സമ്മാനം വാങ്ങാനാണ് ആലപ്പുഴക്കാരൻ എസ്. സോമനാഥ് നാല് പതിറ്റാണ്ടു മുമ്പ് ആദ്യമായി തിരുവനന്തപുരത്തെത്തിയത്. പിന്നീട് ആ നഗരത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ വി.എസ്.എസ്.സിയുടെ ഡയറക്ടറായി. അത് 2018 ജനുവരിയിലായിരുന്നു. നാലുവർഷം കഴിഞ്ഞുള്ള ജനുവരിയിൽ ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനമേറ്റെടുക്കുന്നു.

കഠിനാദ്ധ്വാനത്തിനും അർപ്പണമനോഭാവത്തിനുമുള്ള അംഗീകാരമാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ദൗത്യങ്ങളുടെ തലവൻ സ്ഥാനം. ടെൻഷനടിക്കുമ്പോൾ സംഗീതം. അല്പം കൃഷി. അവധി ദിനങ്ങളിൽ വീട്ടുകാരുമൊത്തുള്ള നിമിഷങ്ങൾ. ആകാശ ദൗത്യങ്ങൾക്കിടയിലും ഭൂമിയിലെ പച്ച മനുഷ്യനായി ജീവിക്കുകയാണ് സോമനാഥ്.

കൊല്ലം ടി.കെ.എം.എൻജിനിയറിംഗ് കോളേജിൽ നിന്ന് നാലു സുഹൃത്തുക്കളുമൊത്താണ് സോമനാഥ് 1985 ൽ വി.എസ്.എസ്.സിയിലെത്തുന്നത്. പി. സുരേഷ് ബാബു, പദ്മകുമാർ, ജെയിംസ് കെ.ജോർജ്, ഷാജി ചെറിയാൻ എന്നിവരാണ് സുഹൃത്തുക്കൾ. ഇവരിൽ ജെയിംസും ഷാജിയും പദ്മകുമാറും ഇപ്പോഴും സോമനാഥിന്റെ സഹപ്രവർത്തകരാണ്. പി. സുരേഷ് ബാബു വി.എസ്.എസ്.സി വിട്ട് പാലക്കാട് കളക്ടറായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.