ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ പ്രഖ്യാപിച്ചു. സ്പിന്നർ ജയന്ത് യാദവും പേസർ നവദീപ് സൈനിയും ടീമിൽ ഇടം നേടി. 19 അംഗ ടീമിൽ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ രോഹിത് ശർമ്മയെ പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വാഷിംഗ്ടൺ സുന്ദറിനേയും ഒഴിവാക്കി. സുന്ദറിന് പകരമാണ് ജയന്തിന് അവസരം ലഭിച്ചത്. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത സിറാജിന് ബാക്ക്അപ്പായാണ് സൈനിക്ക് നറുക്ക് വീണത്.
വെറ്ററൻ ഓപ്പണർ ശിഖർ ധവാൻ, യുവതാരങ്ങളായ വെങ്കിടേഷ് അയ്യർ, റുതുരാജ് ഗെയ്ക്വാദ് എന്നിവരും ടീമിൽ ഉണ്ട്. 2017ന് ശേഷം അശ്വിനും ഏകദിന ടീമിൽ തിരിച്ചെത്തി. അതേസമയം പാണ്ഡ്യ സഹോദരൻമാർക്ക് ടീമിൽ ഇടം നേടാനായില്ല. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഈമാസം 19ന് തുടങ്ങും. രോഹിതിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്ടൻ പേസർ ജസ്പ്രീത് ബുംറയാണ്.
ടീം: കെ.എൽ രാഹുൽ (ക്യാപ്ടൻ), ബുംറ (വൈസ് ക്യാപ്ടൻ), ധവാൻ, ഗെയ്ക്വാദ്,കൊഹ്ലി, സൂര്യകുമാർ, ശ്രേയസ്,വെങ്കിടേഷ്, പന്ത്,ഇഷാൻ,ചഹൽ,അശ്വിൻ,ഭുവനേശ്വർ,ചഹർ,പ്രസിദ്ധ്,ഷർദ്ദുൽ, സിറാജ്, ജയന്ത്,സൈനി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |