SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.24 PM IST

വീണ്ടും ആയിരത്തിലേയ്ക്ക് കൊവിഡ്

covid

കോട്ടയം: കൊവിഡ് നിരക്ക് ജില്ലയിൽ ഉയരുന്നു. ഇന്നലെ 913 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 913 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 23 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.

391 പേർ രോഗമുക്തരായി. 4691 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 422 പുരുഷൻമാരും 413 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 139 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4300 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 350649 പേർ രോഗ ബാധിതരായി. 342822 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19095 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

തദ്ദേശാടിസ്ഥാനത്തിലുള്ള കണക്കിങ്ങനെ: കോട്ടയം-160,​ ചങ്ങനാശ്ശേരി -45, ആർപ്പൂക്കര-32, കടുത്തുരുത്തി, ഏറ്റുമാനൂർ- 27, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ-26
, മീനച്ചിൽ -24, പുതുപ്പള്ളി, വൈക്കം, അയർക്കുന്നം -21, പനച്ചിക്കാട്- 17, അയ്മനം, മുണ്ടക്കയം-16, പാമ്പാടി, പാലാ, ചിറക്കടവ്, മുത്തോലി -15, വിജയപുരം, രാമപുരം-14, എരുമേലി -13, മണിമല, ഭരണങ്ങാനം- 12, തൃക്കൊടിത്താനം, വെള്ളാവൂർ, ഉഴവൂർ, അകലക്കുന്നം, തിടനാട്, തലയോലപ്പറമ്പ് -11, കരൂർ, കടനാട്, മുളക്കുളം -10, വെളിയന്നൂർ, വാഴൂർ, കിടങ്ങൂർ -9.

 സർക്കാർ കണക്കു മാത്രം

സർക്കാർ ആശുപത്രിയിൽ പരിശോധന നടത്തിയ കൊവിഡ് ബാധിതരുടെ കണക്കുമാത്രമാണ് സർക്കാർ പുറത്തുവിടുന്നത്. . സ്വകാര്യ ആശുപത്രിയിൽ പരിശോധച്ചവരുടേയോ ആന്റിജൻ കിറ്റു വാങ്ങി സ്വയം പരിശോധിച്ചവരുടേയോ കണക്കുകൾ സർക്കാരിന് ലഭ്യമല്ല. അതിനാൽ ഇതിന്റെ പതിൻമടങ്ങ് കൊവിഡ് ബാധിതർ ജില്ലയിലുണ്ടാകാം. സ്വയം പരിശോധിച്ച് കൊവിഡ് ഉറപ്പാക്കിയവർ പലരും കാര്യമായ ലക്ഷണങ്ങളില്ലെന്നതിന്റെ പേരിലും പണി മുടങ്ങാതിരിക്കാൻ ലക്ഷണങ്ങൾ അവഗണിച്ചും ആൾക്കൂട്ടത്തിൽ ഇറങ്ങി നടക്കുന്നുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ സ്വയം കരുതൽ സ്വീകരിക്കുകയെന്നതാണ് പ്രധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.