SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.47 AM IST

വറ്റിവരണ്ട് ജലസ്രോതസ്സുകൾ: പുഴകളല്ല,​ ഇപ്പോൾ കണ്ണീർചാൽ

bavali
ബാവലിപ്പുഴയുടെ ദൃശ്യം

കേളകം: കടുത്ത വേനലെത്തും മുമ്പ് തന്നെ നാട്ടിലെ ജലസ്രോതസ്സുകൾ പലതും കണ്ണീർചാലായി മാറി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ജലവിതാനം താഴ്ന്ന് ഇടമുറിഞ്ഞ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. കൊട്ടിയൂർ, കേളകം, കണിച്ചാർ,പേരാവൂർ പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമെന്നാണ് സൂചന.

ജില്ലയിൽ ഭൂരിഭാഗം ജലവിതരണ പദ്ധതികളുടെയും സ്രോതസ് പുഴകളാണ്. ഒന്നര ലക്ഷം ഗാർഹിക ടാപ്പുകളിലും പതിനായിരം പൊതുടാപ്പുകളിലും പഴശ്ശിയിൽനിന്ന് കുടിനീരെത്തുന്നു. 30 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയിൽ പെരളശേരി അഞ്ചരക്കണ്ടി പദ്ധതി മുഖേന 18,000 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്നു. കൊളച്ചേരി പദ്ധതിയിൽ 12,000 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്നതും പഴശ്ശിയിൽനിന്നാണ്.200 ദശലക്ഷം ലീറ്റർ വെള്ളം പ്രതിദിനം പമ്പ് ചെയ്യുന്ന കുടിവെള്ള സ്രോതസ്സാണ് പഴശ്ശി പദ്ധതി. കണ്ണൂർ കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വർഷം മുഴുവൻ കുടിവെള്ളമെത്തിക്കുന്നത് പഴശ്ശി ഡാമിൽ നിന്നാണ്. ആറ് വൻകിട കുടിവെള്ള പദ്ധതികളും അഞ്ച് ചെറുകിട പദ്ധതികളും വെളിയമ്പ്ര ഡാമിലുണ്ട്.

ഇനി ശ്രദ്ധ കുളം നവീകരണത്തിൽ

വരൾച്ചയുടെ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ കുളങ്ങൾ നവീകരിക്കുന്നതിനായി ശ്രമം തുടങ്ങിക്കഴിഞ്ഞു. കൂത്തുപറമ്പ്, തലശേരി, മട്ടന്നൂർ, പാനൂർ, തളിപ്പറമ്പ്, പയ്യന്നൂർ നഗരസഭകളിലെ കുളങ്ങൾ നവീകരിക്കും.കോട്ടയം, പാട്യം, കുന്നോത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്,മാങ്ങാട്ടിടം, കീഴല്ലൂർ, കൂടാളി, കതിരൂർ, മൊകേരി, ചൊക്ളി, പന്ന്യന്നൂർ, എരഞ്ഞോളി, ന്യൂമാഹി, പിണറായി, ധർമ്മടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി, വളപട്ടണം, ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, കണ്ണപുരം, കല്യാശേരി, നാറാത്ത്, ചെമ്പിലോട്, മുണ്ടേരി, കടമ്പൂർ, പെരളശേരി, കുറുമാത്തൂർ, പരിയാരം, കരിവെള്ളൂർ, കുറ്റ്യാട്ടൂർ, മയ്യിൽ, ഇരിക്കൂർ തുടങ്ങിയ പഞ്ചായത്തുകളിലും കുളങ്ങളും സംരക്ഷിക്കും.

മാലിന്യഭീഷണിയും

പഴശ്ശി ജലാശയത്തിൽ പലയിടങ്ങളിൽ നിന്നും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും അടിഞ്ഞുകൂടിയതും ശുദ്ധജലവിതരണം നേരിടുന്ന പ്രതിസന്ധിയാണ്. ടൺ കണക്കിന് മാലിന്യം വെളിയമ്പ്ര ഡാമിലും അടിഞ്ഞു.
പഴശ്ശി പദ്ധതിയുടെ 16 ഷട്ടറുകൾ അടച്ചതോടെയാണ് മാലിന്യം കുമിഞ്ഞുകൂടിയത്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മാലിന്യം നീക്കം ചെയ്യുകയാണിപ്പോൾ അധികൃതർ.
പഴശ്ശി ഡാമിൽ സംഭരിക്കുന്ന വെള്ളം ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ വഴി ശുദ്ധീകരിച്ചും അണുനശീകരണം നടത്തിയുമാണ് വിതരണം ചെയ്യുന്നത്. പുഴയുടെ ഉറവിടങ്ങളിൽ മലിനീകരണം തടയാൻ കർശന നീക്കമുണ്ടാവാതെ പഴശ്ശി ഡാം പ്ലാസ്റ്റിക്ക് മുക്തമാക്കാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.