തളിപ്പറമ്പ്: സ്വർഗത്തിലെ കനിയെന്ന വിളിപ്പേരുള്ള ഗാഗ് വിളഞ്ഞതിന്റെ സന്തോഷത്തിലാണ് കരിമ്പം പൂമംഗലത്തെ കണിച്ചാമിലെ വിമുക്ത ഭടൻ ഗിരീഷ്. ഏറണാകുളത്തു നിന്നും ആറു മാസം മുമ്പ് എത്തിച്ച വിത്തിൽ നിന്ന് മുളച്ച നാല് ചെടികളിൽ പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളിൽ 21 കായകളാണ് വിസ്മയമായി നിൽക്കുന്നത്.
മധുര പാവൽ എന്ന വിയത്നാം ഇനമായ ഗാഗ് വർഷങ്ങൾക്കു മുമ്പേ കേരളത്തിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അപൂർവ്വമായി മാത്രമാണ് കൃഷി ചെയ്യുന്നത്. 2019ൽ സേനയിൽ നിന്ന് വിരമിച്ച ശേഷം കൃഷി ഗൗരവമായെടുത്തപ്പോഴാണ് ഗാഗ് ഫ്രൂട്ടിനെക്കുറിച്ച് ഗിരീഷ് അറിയുന്നത്. കേരളത്തിൽ ഗാഗ് ഫ്രൂട്ട് കൃഷി വ്യാപനത്തിനായി പ്രയത്നിക്കുന്ന എറണാകുളത്തെ ജോജോയിൽ നിന്ന് ആറുമാസം മുമ്പാണ് ആറു വിത്തുകൾ വാങ്ങിയത്. ഇതിൽ നാല് വിത്തുകൾ 2 മാസം കൊണ്ട് മുളച്ചു. രണ്ട് പെൺ ചെടിയും രണ്ട് ആൺ ചെടിയുമാണ് ഗിരീഷിന് ലഭിച്ചത്. ചകരിച്ചോറും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കുമടങ്ങുന്ന മിശ്രിതം മാത്രമാണ് വളമായി നൽകിയത്. 5 മാസം കൊണ്ട് ആദ്യ ഘട്ടം പൂവിട്ടു. കൃത്രിമ പരാഗണവും നടത്തി. മൂന്നു ഘട്ടങ്ങളിലായി 21 ഓളം കായകളാണ് ഉണ്ടായത്. ആദ്യഘട്ടത്തിലുണ്ടായ 6 കായകൾ പൂർണ്ണ വളർച്ചയെത്തി. ഗാഗ് ഫ്രൂട്ട് കൃഷിയെ കുറിച്ച് അറിഞ്ഞ് ധാരാളം ആളുകൾ വിത്തിനായി ഇവിടെ എത്തുന്നുണ്ട്. ഗാഗിന് കിലോയ്ക്ക് 1500 രൂപയോളം വിപണിയിൽ ലഭിക്കുന്നുണ്ട്.
പഴമാണ് ,പച്ചക്കറിയാണ്, ഔഷധമാണ്...
വിറ്റാമിനുകളുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്റെ വിത്തിനോടൊപ്പമുള്ള ചുവന്ന ഭാഗവും പൾപും ജ്യൂസ് ആയും ഇലയും കായും കറിവെയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. 15 മുതൽ 20 വർഷം വരെയാണ് ഒരു ചെടിയുടെ വിത്ത്, തണ്ട്, കിഴങ്ങ് എന്നിവയാണ് ഇതിന്റെ നടീൽവസ്തുക്കൾ. ഗാഗിന് പ്രത്യേക പരിചരണം ആവശ്യമില്ല. പഴത്തിന് കിലോയ്ക്ക് 700 മുതൽ 1000 രൂപ വരെ വില ലഭിക്കും. മധുരപാവൽ എന്നറിയപ്പെടുന്ന ഗാഗ്– തായ്ലന്റ്, ഓസ്‌ട്രേലിയ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷിചെയ്ത് വരുന്നത്. പഴമായും പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാം. ഇവ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നുവെന്നും പഠനങ്ങളിലുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തിനും ഗാഗ് നല്ലതാണ്.ആയുസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |