ചെന്നൈ: മധുര ആവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ നെഞ്ചിൽ കാളയുടെ കുത്തേറ്റ് 18കാരൻ മരിച്ചു. ബാലമുരുകൻ ആണു മരിച്ചത്. തിരക്കിനിടയിൽ മത്സരം നടക്കുന്നതിനിടയിലേക്കു വീണ ബാലമുരുകനെ പാഞ്ഞുവന്ന കാള ബാലകുത്തിയായിരുന്നു. ഗരുതരമായി പരുക്കേറ്റ യുവാവിനെ മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും കൂടുതൽ കാളകളും മത്സരാർത്ഥികളും പങ്കെടുക്കുന്ന മധുരയിലെ ജല്ലിക്കെട്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എം.എൽ.എയും സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധിയുടെ പേരിലുള്ള ബൈക്കുമായിരുന്നു സമ്മാനം. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകൾ മത്സരത്തിനിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |