ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യമായി പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ് അർഷാദ് റാണ. അവർ തന്നെ കോമാളിയാക്കിയെന്നും ഇത് നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിരാശനായ റാണ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
" 24 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. 2018 ഡിസംബർ 18ന്, 2022 ലെ തിരഞ്ഞെടുപ്പിൽ ചാർത്തവാലിൽ മത്സരിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയായി എന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിനുശേഷം നാലുവർഷമായി അവിടെ പ്രവർത്തിക്കുന്നു. പക്ഷേ, അവർ എന്നെ കോമാളിയാക്കി. ഇത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷം അത് മറ്റൊരാൾക്ക് നൽകി. റാണ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയായി 2018ൽ പാർട്ടി നേതാവ് ഷംസുദ്ദീൻ റെയ്ൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായാണ് റാണ പറയുന്നത്. എന്നാൽ മറ്റൊരു നേതാവായ സതീഷ് കുമാർ 50 ലക്ഷം കൂടി ആവശ്യപ്പെട്ടു. സതീഷ് കുമാറിനെ വിളിച്ച് 25 ലക്ഷം രൂപ തരാമെന്നും ബാക്കി തുക പിന്നീട് നൽകാമെന്നും പറഞ്ഞെങ്കിലും ഇക്കാര്യങ്ങൾ ഫോണിൽ പറയരുതെന്ന് അദ്ദേഹം പറഞ്ഞതായി റാണ ആരോപിച്ചു. ഇതിനെല്ലാം തെളിവുണ്ടെന്നും റാണ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |