കൊച്ചി: വീട്ടിലെയും നിർമാണ കമ്പനിയിലെയും ക്രൈംബ്രാഞ്ച് പരിശോധനകൾക്ക് തൊട്ടുപിന്നാലെ നടൻ ദിലീപ് പോയത് കൊച്ചിയിലെ ബ്യൂട്ടി സലൂണിൽ. രണ്ട് പേർക്കൊപ്പമായിരുന്നു യാത്ര. കൂടെയുണ്ടായിരുന്ന ഒരാൾ അകത്തുപോയി സംസാരിച്ച ശേഷം ദിലീപ് കാറിൽ നിന്നിറങ്ങി സലൂണിലേക്ക് പോയി.
ഒന്നര മണിക്കൂറിനുശേഷമാണ് നടൻ സലൂണിൽ നിന്ന് പുറത്തേക്ക് വന്നത്. തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇതിന്റെ വീഡിയോ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണാേദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെയും സഹോദരന്റെയും വീടുകളിലും സിനിമാ നിർമ്മാണ കമ്പനിയുടെ ഓഫീസിലുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തുടങ്ങിയ പരിശോധന രാത്രി ഏഴ് മണിക്കാണ് അവസാനിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ദിലീപ് കൊച്ചിയിലേക്ക് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |