കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച വിഐപിയെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന കിട്ടിയതായി റിപ്പോർട്ടുകൾ. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി ആണ് ഈ പറയപ്പെടുന്ന വിഐപി എന്നാണ് അറിയുന്നത്.
സാക്ഷി ബാലചന്ദ്രകുമാർ ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. രാഷ്ട്രീയ ബന്ധം കൂടിയുള്ള വ്യക്തി ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട ആളാണെന്ന് അന്വേഷണ സംഘവും പറയുന്നത്. സ്ഥിരീകരിക്കാൻ ശബ്‌ദസാമ്പിൾ പരിശോധിക്കും.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചതും ഈ വിഐപി ആണെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ദൃശ്യങ്ങൾ നൽകിയതിന് പിറ്റേദിവസം ഇയാൾ വിമാന യാത്ര നടത്തിയിട്ടുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ചാണ് ആളിനെ തിരിച്ചറിഞ്ഞത്. ബാലചന്ദ്രകുമാർ സിനിമാചർച്ചയ്‌ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിർദേശത്തെ തുടർന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |