തലശ്ശേരി: അണ്ടലൂർ കാവ് തിറയുത്സവത്തെ വരവേൽക്കാൻ ധർമ്മടം ദ്വീപ് ഒരുങ്ങുന്നു. വീടും വഴിയോരങ്ങളും ചായം തേച്ച് മിനുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.പുതുമയുടെ ഉത്സവത്തിന് ധരിക്കാനുള്ള പുതുവസ്ത്രങ്ങൾ തൊട്ട്,ചട്ടിയും കലവും വരെ വാങ്ങിവെക്കുകയാണ് നാട്ടുകാർ.
ഉത്സവനാളുകളിൽ ധർമ്മടം ഗ്രാമവാസികൾ മത്സ്യ .മാംസാദികൾ ഉപയോഗിക്കാറില്ല. അതിനാൽ മത്സ്യം പാകം ചെയ്ത പഴയ പാത്രങ്ങൾ ഉത്സവനാളുകളിൽ പൂർണ്ണമായും ഒഴിവാക്കുന്നതാണ് രീതി . കഴിഞ്ഞ തവണ മുടങ്ങിയ തിറയുത്സവത്തെ പൂർവ്വാധികം പ്രൌഢിയോടെ വരവേൽക്കാൻ ധർമ്മടം കാലേക്കൂട്ടി എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
കുംഭം പിറന്നാൽ കാവുണരും
കുംഭമാസം ഒന്നു മുതൽ 8 വരെയാണ് അണ്ടല്ലൂർകാവിൽ ഉത്സവം. അവസാന ദിവസം തിരുമുടി അറയിൽ തിരികെ വയ്ക്കുതോടെ ദൈവത്താറീശ്വരന്റെ ആണ്ടുത്സവത്തിന് ആരവങ്ങളടങ്ങും. കൊവിഡ് ഭിഷണി പാരമ്യത്തിലെത്തിയതിനാൽ കഴിഞ്ഞ തവണ ഉത്സവം ചടങ്ങുകളിൽ മാത്രമായി ക്രമീകരിച്ചിരുന്നു. ജ്യോത്സ്യർ നടത്തിയ പ്രശ്ന ചിന്ത പ്രകാരം അന്നത്തെ പ്രധാന ദിവസങ്ങളിൽ കെട്ടിയാട്ടങ്ങൾ ഇല്ലാതെ ദൈവത്തറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളുടെ തിരി,മുടികൾ ശ്രീകോവിൽ നടയിൽ വെച്ചായിരുന്നു കർമ്മങ്ങൾ പൂർത്തിയാക്കിയത്. ഇത്തവണയും പകർച്ചവ്യാധി ഭീഷണി ഉണ്ടെങ്കിലും, ഉത്സവം വിഘ്നം കൂടാതെ നടത്തണമെന്ന് തന്നെയാണ് ബന്ധപ്പെട്ടവരുടെ തിരുമാനം. ഇക്കാര്യം ഉറപ്പാക്കാൻ ആചാര സ്ഥാനികരുടെയും പെരുവണ്ണാൻമാരുടെയും യോഗം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |