കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ കർണ്ണാടക സ്വദേശിനിയായ യുവതിയുടെ 16 വയസ്സുള്ള മകൾ വീടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കിയത് പീഡനത്തിൽ മനംനൊന്താണെന്ന വിവരത്തെതുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട ഏഴാംമൈലിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശിയായ ശത്രുതനെ (22) ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറും സംഘവും അറസ്റ്റുചെയ്തു.
പരിയാരം മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ കെ. രാധാഗോപാല കൃഷ്ണപിള്ള നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശത്രുതന്റെ പങ്കാളിത്തം ഉറപ്പായത്. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പിക്ക് പുറമെ സി.ഐ രഞ്ജിത്ത് രവീന്ദ്രനും പൊലീസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു. രഞ്ജിത്ത് രവീന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |