കൊല്ലം: സി.പി.എം ഓഫീസുകൾ തീവ്രവാദികൾക്ക് സംരക്ഷണ കവചം തീർക്കുന്നുവെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം
കുമ്മനം രാജശേഖരൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമപലകർക്കും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. പൊലീസുകാരുടെ ജീവനും സ്വത്തിനും പോലും ഒരു ഉറപ്പുമില്ല. പൊലീസിന് എല്ലാം അറിയാം. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. തീവ്രവാദ സ്ലീപ്പിംഗ് സെല്ലുകൾ പൊലീസിൽ പ്രവർത്തിക്കുന്നു. പ്രതികളുടെ കയ്യിൽ വിലങ്ങ് വയ്ക്കേണ്ട പൊലീസിന് സി.പി.എം കൂച്ചുവിലങ്ങിട്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി ടി. രമ, സെക്രട്ടറി രാജീപ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ ജി.ഗോപിനാഥ്, എം. സുനിൽ, ബി. രാധാമണി, എ.ജി. ശ്രീകുമാർ,കെ. സോമൻ, അജിമോൻ, പ്രാക്കുളം ജയപ്രകാശ്, അജിമോൻ, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ്, സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രനാഥ്, കരീപ്ര വിജയൻ, ബി.ശ്രീകുമാർ, ശശികല റാവു, സെക്രട്ടറിമാരായ മന്ദിരം ശ്രീനാഥ്, സുനിൽ കുമാർ, ദീപ സഹദേവൻ, കൃപ വിനോദ്, ട്രഷറർ അനിൽ കുമാർ, മോർച്ച ജില്ലാ പ്രസിഡന്റുമാരായ വിഷ്ണു പട്ടത്തനം, പ്രകാശ് പാപ്പാടി, ആറ്റുപുറം സുരേഷ്,ബബുൽ ദേവ്, ശാലിനി രാജീവ്, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കൃഷ്ണൻ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപ ബാബു, കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസി ദാസ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വയയ്ക്കൽ സോമൻ സ്വാഗതവും എസ്. പ്രശാന്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |