കൊല്ലം: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ തോട്ടിന് വടക്ക് കോട്ടയിൽ വടക്കതിൽ സ്വാതിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്യംരാജ് ആണ് പിടിയിലായത്. പ്രണയത്തിലായിരുന്ന ഇവർ ജൂലായ് 22നാണ് വിവാഹിതരായത്. തുടർന്ന് ഇരുവരും ശ്യാംരാജിന്റെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ശ്യാംരാജും അച്ഛനും തിരുവനന്തപുരത്ത് പോയിരുന്ന സമയത്താണ് സ്വാതിശ്രീയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണത്തിൽ പിതാവ് പൊലീസിനോട് സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്യാംരാജിനെ അറസ്റ്റ് ചെയ്തത്. ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സുകേഷ്, നൗഫൽ, സ്വാമിനാഥൻ, എ.എസ്.ഐ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |