ചിറ്റൂർ: ഇരുമ്പ് പരസ്യ ബോർഡ് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പൊലീസ് പിടിയിൽ. തൃശൂർ മുല്ലശ്ശേരി പുവത്തൂർ അല്ലാണ്ടത് ഹൗസിൽ ബാലകൃഷ്ണന്റെ മകൻ അനീഷാണ് (38) കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. രണ്ടുമാസം മുമ്പ് കല്ലുട്ടിയാൽ ബസ് സ്റ്റോപ്പിനടുത്തു സ്ഥാപിച്ചിരുന്ന ഒന്നര ടൺ ഭാരം വരുന്ന ഇരുമ്പ് പരസ്യബോർഡ് ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് അനീഷ്. കേസിലെ മറ്റു രണ്ടു പ്രതികളെ അന്നുതന്നെ പിടികൂടിയിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരന്റെ നിർദ്ദേശ പ്രകാരം ചിറ്റൂർ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്‌പെക്ടർ സുജിത്ത്, സി.പി.ഒമാരായ നിഷാർ അഹമ്മദ്, മഹേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയുടെ തൃശൂരിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |