പാലക്കാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുളള മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ വൻ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജിലാണ് തീപിടിച്ചത്. ആദ്യം എട്ടുമണിക്കും പിന്നീട് 10 മണിക്കും അഗ്നിബാധയുണ്ടായി.
ആദ്യമുണ്ടായ അഗ്നിബാധ ജീവനക്കാർ തന്നെ കെടുത്തി. രണ്ടാമത് 10 മണിയോടെയുണ്ടായ തീപിടുത്തത്തിൽ പ്ളാസ്‌റ്റിക് ഉൾപ്പടെ സംഭരിച്ചിരുന്ന എല്ലാം കത്തിപ്പോയി. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ ഈ പുക ശ്വസിച്ച് കുഴഞ്ഞുവീണു. സ്ഥലത്ത് സംസ്‌കരിക്കാവുന്നതിലും അധികം മാലിന്യമുണ്ടായിരുന്നതായും ഇതാണ് വലിയ തീപിടുത്തത്തിന് കാരണമായതെന്നും കോൺഗ്രസ്, സിപിഎം നേതാക്കൾ ആരോപിച്ചു. കാട്ടുതീ പടർന്നതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നില്ലെന്നും ഇവർ പറഞ്ഞു.
പ്രദേശത്തെ കടുത്ത ജലദൗർലഭ്യം രക്ഷാപ്രവർത്തനം വൈകിപ്പിച്ചെന്നാണ് സൂചന. പത്തോളം യൂണിറ്റ് അഗ്നിശമന സേനാ വാഹനങ്ങളെത്തിയാണ് തീ പൂർണമായും കെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |