തൃക്കാക്കര: പി.ടി.തോമസ് എം.എൽ.എയുടെ മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വച്ചതിൽ തൃക്കാക്കര നഗരസഭ ഭരണസമിതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് വിജിലൻസിന് പരാതി നൽകാനൊരുങ്ങി എൽ.ഡി.എഫ് കൗൺസിലർമാർ. നഗരസഭ ഇക്കാര്യത്തിന് ഒരു രൂപപോലും ചെലവഴിച്ചില്ലെന്ന് ചെയർപേഴ്സൺ അജിതാ തങ്കപ്പനും സംഘവും പറയുന്നതിനിടെ ഡിസംബർ 22, 23 തീയതികളിൽ ശവസംസ്കാര പ്രാരംഭചെലവുകൾ എന്നപേരിൽ മൂന്നുലക്ഷം രൂപ അഡ്വാൻസായി എടുത്തെന്നും ജനുവരി 10ന് കരാറുകാരന് 4,03,779 രൂപ നൽകിയെന്നുമുള്ള രേഖകൾ പുറത്തായതോടെ വെട്ടിലായിരിക്കുകയാണ് യു.ഡി.എഫ് ഭരണസമിതിയും, ജില്ലാ കോൺഗ്രസ് നേതൃത്ത്വവും. തുടർന്നാണ് എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിനെ സമീപിക്കാനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |