ശബരിമല : മണ്ഡല - മകരവിളക്ക് സീസണിൽ ശനിയാഴ്ചവരെയുള്ള നടവരവ് 139.61 കോടി പിന്നിട്ടു. മകരവിളക്ക് ദിവസമായ 14ന് മാത്രം ലഭിച്ച നടവരവ് 3.99 കോടിയാണ്. മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ഡിസംബർ 30 മുതൽ ജനുവരി 15 വരെ 54.67 കോടി രൂപയാണ് നടവരവ്. ഇതിൽ അരവണ പ്രസാദം വഴി 22.27 കോടിയും ഉണ്ണിയപ്പം വില്പനയിലൂടെ 2.60 കോടിയും കാണിക്ക ഇനത്തിൽ 23.32 കോടിയും ലഭിച്ചു. കെട്ടിക്കിടക്കുന്ന നാണയം കൂടി എണ്ണിയാൽ വരുമാനം ഇതിൽ കൂടുതലാകും. 19 വരെയാണ് ഭക്തർക്ക് ദർശനം.
അന്ന് വരുമാനം 150 കോടി കവിയുമെന്നാണ് പ്രതീക്ഷ. 2019 - 20ൽ 260 കോടിയായിരുന്നു നടവരുമാനം. ഇന്നലെ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കായിരുന്നു. വരുന്ന രണ്ട് ദിവസങ്ങളിലും തിരക്കേറുമെന്നാണ് പ്രതീക്ഷ. ശ്രീകോവിൽ നട 20ന് രാവിലെ അടയ്ക്കുമെങ്കിലും നാണയം എണ്ണിത്തീരാൻ മൂന്നുദിവസം കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ ഭണ്ഡാരത്തിൽ ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാർക്ക് കാണിക്ക എണ്ണി പൂർത്തിയാക്കിയ ശേഷമേ മലയിറങ്ങാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |