തൃശൂർ: ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിർക്കപ്പെടേണ്ട മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാൻ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരന്ന് തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങളുണ്ടാക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു. എൻ.സി.പി തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ടീയത്തിൽ പ്രതിപക്ഷങ്ങളെ യോജിപ്പിക്കുവാനുള്ള ദൗത്യം നിർവഹിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഒരു പ്രധാന കക്ഷിയല്ല. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്കാണ് പ്രാമുഖ്യം. ഈ പ്രാദേശിക പാർട്ടികളെയും പ്രതിപക്ഷ പാർട്ടികളെയും യോജിപ്പിച്ച് കൊണ്ടുപോകുവാനുള്ള ദൗത്യം നിർവഹിക്കാൻ കഴിയുന്ന ദേശീയ നേതാവാണ് ശരത് പവാറെന്നും 2022 പ്രതിപക്ഷ ഐക്യത്തിന്റെ വർഷമാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ്, സംസ്ഥാന സെക്രട്ടറിമാരായ വി.ജി.രവീന്ദ്രൻ, എ.വി വല്ലഭൻ, ആലീസ് മാത്യു, സുഭാഷ് പുഞ്ചക്കാട്ടിൽ, സി.ഐ സെബാസ്റ്റ്യൻ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി എം.പദ്മിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |