കോട്ടയം: ഗുണ്ടാ സംഘങ്ങൾക്കിടയിൽ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയതെന്ന് കോട്ടയം എസ് പി ഡി ശിൽപ. ജോമോൻ കെ ജോസ് തന്നെയാണ് കൊലയാളി. ഇയാളെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ജില്ല വിട്ടതോടെ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടാ നേതാവായ സൂര്യന്റെ സംഘവുമായി പ്രതിക്ക് തർക്കം ഉണ്ടായിരുന്നു. സൂര്യന്റെ സുഹൃത്തായ ഷാനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ പേർ കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി അറിയിച്ചു.
കൊല്ലാൻ ഉദ്ദേശിച്ചില്ലെന്നും, എതിർ ഗുണ്ടാസംഘത്തിലെ ചിലരെ കണ്ടെത്താൻ വേണ്ടിയാണ് ഷാനെ മർദ്ദിച്ചതെന്നുമാണ് ജോമോൻ പറയുന്നത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ മൂന്നരയോടെ യുവാവിന്റെ മൃതദേഹം ചുമലിലേറ്റിയാണ് പ്രതി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |