SignIn
Kerala Kaumudi Online
Thursday, 28 March 2024 3.21 PM IST

കോലിക്ക് സ്നേഹത്തിന്റെ സിക്സറുമായി അനുഷ്ക ''പ്രിയനേ, നിന്നോടുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ"

anushka-

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് നായകസ്ഥാനത്തുനിന്ന് മുപ്പത്തിമൂന്നാം വയസിൽ വിരാട് കോലി വിരമിച്ചപ്പോൾ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മ എഴുതിയ കുറിപ്പ് വൈറലാകുന്നു.
''ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മഹേന്ദ്രസിംഗ് ധോണി ( എം.എസ്. ) റിട്ടയർ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നീ ചുമതലയേൽക്കുകയാണെന്ന് പറഞ്ഞ 2014 ലെ ആ ദിവസം ഞാനിപ്പോഴും ഓർക്കുന്നുണ്ട്.അന്ന് വൈകിട്ട് എം.എസും നീയും ഞാനും സംസാരിച്ചിരുന്നപ്പോൾ എം.എസൊരു കമന്റ് പറഞ്ഞു.
നിന്റെ താടി ഇനി വേഗം നരയ്ക്കുമെന്ന്...അതും ഞാനോർക്കുന്നുണ്ട്.അതുകേട്ട് നമ്മളെല്ലാവരും ഒരുപോലെ ചിരിച്ചു.അന്നുമുതൽ നിന്റെ വളർച്ച ഞാൻ അടുത്തുനിന്നുകണ്ടു.താടിമാത്രമല്ല.എല്ലാരീതിയിലും നീ വളരുന്നതും ഇന്ത്യൻ ടീം നിന്റെ നായകത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതും കണ്ടു.നിന്റെ പുറമെയുള്ള വളർച്ചയേക്കാൾ നിന്റെ ഉള്ളിന്റെയുള്ളിലെ വളർച്ചയും ഒരുപോലെ എന്നെ ആകർഷിച്ചു.ഞാനതിൽ അഭിമാനിച്ചു.ശരിക്കും ഒരു വ്യക്തിയെന്ന നിലയിലുള്ള നിന്റെ വളർച്ചയിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിമാനിച്ചത്.സന്തോഷിച്ചത്.2014 ൽ നമ്മൾ വളരെ ചെറുപ്പമായിരുന്നുവെന്ന് മാത്രമല്ല അത് നിഷ്ക്കളങ്കമായ കാലവുമായിരുന്നു.നല്ല ഉദ്ദേശ്യത്തോടെ പോസിറ്റീവായ ചിന്തകളും ലക്ഷ്യങ്ങളുമായി ജീവിതവും മുന്നോട്ടുകുതിച്ചു.പക്ഷേ വെല്ലുവിളികൾ ഉണ്ടായിരുന്നു.നീ നേരിട്ട വെല്ലുവിളികളിൽ ഭൂരിഭാഗവും ഫീൽഡിൽ നിന്നായിരുന്നില്ലെന്നുമാത്രം.പക്ഷേ ഇത് ജീവിതമല്ലേ?നീ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിലും ഇടങ്ങളിലുമാണ് ആ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നത്.
എന്റെ സ്നേഹം കൂടിവന്നതേയുള്ളു,..നിന്റെ ലക്ഷ്യങ്ങൾക്കിടയിൽ മറ്റൊന്നും കടന്നുവരാൻ നീ അനുവദിക്കാത്തതിൽ എനിക്ക് അഭിമാനമുണ്ടായിരുന്നു.നിന്റെ ഊർജ്ജം മുഴുവൻ ചെലവഴിച്ച് ഫീൽഡിൽ ഓരോ വിജയങ്ങളും നീ നേടിയെടുത്തു.ചില പരാജയങ്ങൾ ഉണ്ടാകുമ്പോൾ നിന്റെ കണ്ണുകൾ ഈറനണിയുന്നത് അടുത്തിരുന്ന് ഞാൻ കണ്ടിട്ടുണ്ട്..നിന്നെക്കൊണ്ട് എന്തെങ്കിലും കൂടുതൽ ചെയ്യാമായിരുന്നോയെന്ന് ഓർത്ത് ആ പരാജയങ്ങളിൽ നീ പരിതപിച്ചു.മറ്റുള്ളവരിൽ നിന്നും ആ സമ്പൂർണ്ണസഹകരണം തന്നെയാണ് നീ പ്രതീക്ഷിച്ചിരുന്നത്.സാമ്പ്രദായികരീതിയായിരുന്നില്ല നീ സ്വീകരിച്ചത്. എപ്പോഴും നേർവഴിക്കാരനായിരുന്നു.നാട്യം നിനക്കറിയുമായിരുന്നില്ല.എനിക്ക് നിന്നോടുള്ള ഏറ്റവും വലിയ ആരാധനയുടെ കാരണവും എന്റെ കണ്ണുകളിൽ നിന്റെ വ്യക്തിത്വത്തിന്റെ മഹത്തവും അതായിരുന്നു.
ആരാധകരുടെ കണ്ണുകളിലും അതുതന്നെയായിരുന്നു .നിന്നെക്കുറിച്ചുള്ള വികാരം.മായം കലരാത്ത കലർപ്പില്ലാത്ത വിശുദ്ധിയിലാണ് നീ നിന്റെ ലക്ഷ്യങ്ങൾ പണിതത്.പക്ഷേ പലരും അത് മനസിലാക്കാതെയും പോയി.നേരിൽ കാണുന്നതിനുമപ്പുറം നിന്റെ ഈ പ്രകൃതം തിരിച്ചറിഞ്ഞവർ അനുഗൃഹീതരാണെന്ന് ഞാൻ പറയും.എല്ലാം പൂർണ്ണമായ ആളല്ലായിരിക്കാം നീ.പക്ഷേ ഒന്നും മറച്ചുവെയ്ക്കാതെ ശരികൾക്കായി നെഞ്ചുയർത്തിയേ നീ എന്നും നിന്നിട്ടുള്ളു.എത്ര കഠിനമായാലും ആ പാത നീ കൈവിട്ടില്ല.ആരോടും നീ അസൂയാലുവായില്ല.ക്യപ്റ്റൻ പദവിപോലും .അതെനിക്കറിയാം. പദവി വരുമ്പോൾ ഇടുങ്ങിയ ചിന്താഗതിക്കാരാകുന്നവർ ഉണ്ട്.പക്ഷേ നീ അങ്ങനെയല്ല.പരിധികളില്ലാത്തതാണ് നിന്റെ ചിന്ത.നമ്മുടെ പ്രണയവും അതുപോലെ പരിധികളില്ലാത്തതാണ്. എനിക്കു നിന്നോടുള്ള സ്നേഹവും .കഴിഞ്ഞ ഏഴുവർഷങ്ങൾ നീ പഠിച്ചതെല്ലാം നമ്മുടെ മകൾ അച്ഛനായ നിന്നിൽ നിന്ന് ഗ്രഹിക്കും.നീ എല്ലാം നന്നായി ചെയ്തു.""

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANUSHKA, VIRAT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.