കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനത്തിന് ആളെ കൂട്ടാൻ കേരളത്തിലെ ജയിലറകൾ തുറന്നിട്ടിരിക്കുകയാണെന്ന് ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. പ്രതിയാരാണെന്ന് കൊല്ലപ്പെട്ട ഷാന്റെ മാതാവ് പറഞ്ഞിട്ടു പോലും അടിയന്തര നടപടിയെടുക്കാൻ പൊലീസ് തയ്യാറാകാത്തതിന്റെ ഫലമാണ് പ്രതിതന്നെ യുവാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. കേരളത്തിന്റെ ആഭ്യന്തരമന്ത്രി തികഞ്ഞ പരാജയമാണെന്ന് തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ വിമർശനമുയർന്നത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന അരക്ഷിതാവസ്ഥയെന്നും ഹരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |