തിരുവനന്തപുരം: പൂജപ്പുരയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹോദരനും നഗരസഭയിലെ ക്ലാർക്കുമായ സുരേഷിന് കൊവിഡ്. ഇയാൾ നെയ്യാറ്റിൻകര ജയിലിലെ കൊവിഡ് സി.എഫ്.എൽ.ടി.സിയിൽ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങൾക്ക് ഇയാളെ കൊവിഡ് ഭേദമായ ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു. പൂജപ്പുര വിദ്യാധിരാജ നഗറിൽ വി.ആർ.എൻ.എ 191 എന്ന വീട്ടിൽ കഴിഞ്ഞ നിഷയാണ് (37) കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റ് മരിച്ചെന്ന പ്രതിയുടെ വാദങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊളിഞ്ഞതോടെയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ റിമാൻഡ് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |