തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത് സെൻട്രൽ ജയിലിൽ തടവിലാക്കപ്പെടുമ്പോൾ ജയിൽ സൂപ്രണ്ടായിരുന്ന തിരുവല്ല അണ്ണവട്ടം പ്രാറ്റിടത്ത് പി.സി. ജോർജ് (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.45ന് മല്ലപ്പള്ളി ആനിക്കാട് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ. 1956 ൽ കോട്ടയം സബ് ജയിൽ സൂപ്രണ്ടായായിരുന്നു ആദ്യനിയമനം. 1959ൽ കോട്ടയം സബ് ജയിൽ സംസ്ഥാനത്തെ ആദ്യ വനിതാ ജയിലായപ്പോൾ ചുമതല വഹിച്ചു. വിമോചന സമരത്തിൽ പങ്കെടുത്തതിന് മിസിസ് കെ.എം. മാത്യു ഉൾപ്പെടെയുള്ളവർ ജയിൽവാസമനുഭവിക്കുന്നത് അക്കാലത്താണ്. കണ്ണൂരിലെ ദുർഗുണ പരിഹാര പാഠശാലയുടെ ആദ്യ സൂപ്രണ്ടായിരുന്നു. തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ കെ. അജിത ഉൾപ്പടെയുള്ള പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽ തടവിൽ കഴിയുമ്പോൾ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു. ജയിൽ വകുപ്പിലെ ഏക ഡി.ഐ.ജി ആയിരിക്കെ 1983ൽ സർവീസിൽ നിന്ന് വിരമിച്ചു.
ഭാര്യ: കോഴഞ്ചേരി കീഴ്ക്കര പെല്ലേലിൽ മോളി. മക്കൾ: സാബു ജോർജ് (ഹൂസ്റ്റൺ യു.എസ്.എ), സാജി (തൃശൂർ), സന്തോഷ് ജോർജ് (മാങ്ങാനം), സുരേഷ് ജോർജ് (തിരുവല്ല), സോമി (മൈസൂർ). മരുമക്കൾ : ആലീസ് (ഹൂസ്റ്റൺ) , പരേതനായ ടി.എസ്. ജോൺസൻ (ഇരിങ്ങാലക്കുട), ഡാർലി പനവേലിൽ, അഞ്ജലി (യു.എസ്), മഹേഷ് മാമ്മൻ (മൈസൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |