SignIn
Kerala Kaumudi Online
Friday, 29 March 2024 11.05 AM IST

ഭീമനടി വനത്തെ നിലനിർത്തിയ എം.കെ. പ്രസാദ്

mk-prasad

നീലേശ്വരം: കനത്ത ഭീഷണിയെ അതിജീവിച്ച് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടിയിൽ സംരക്ഷിതവനം ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് വലിയതോതിൽ കടപ്പെട്ടിരിക്കുന്നത് ഇന്നലെ വേർപിരിഞ്ഞ പ്രൊഫസർ എം.കെ. പ്രസാദിനോടാണ്.

ഇന്ത്യയിലെ രണ്ടാമത്തെ പരിസ്ഥിതി ക്യാമ്പ് നടന്നത് പ്രൊഫസർ എം.കെ. പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ ഭീമനടി ഫോറസ്റ്റ് ഡിവിഷനിലായിരുന്നു. പ്രൊഫസർ പ്രസാദിനെ കൂടാതെ അന്ന് പ്രൊഫസർ ഇന്ദുചൂഡൻ, പ്രൊഫസർ ജോൺ സി ജേക്കബ് എന്നിവരും അന്ന് ക്യാമ്പിലുണ്ടായിരുന്നു

1978ൽ ഭീമനടി ഫോറസ്റ്റിലെ മരം മുറിക്കാൻ നമ്പറിട്ടിരുന്നു. മരം മുറിച്ച് കശുമാവ് വച്ചുപിടിപ്പിക്കാനായിരുന്നു അധികൃതരുടെ പരി പാടി.ഇതിനെതിരെ പ്രൊഫസർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവർത്തകർ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് നിവേദനം നൽകി. എ.കെ.ആന്റണിയുടെ അദ്ധ്യാപകൻ കൂടിയായിരുന്ന പ്രൊഫസറുടെ അഭ്യർത്ഥന ഫലിച്ചു. എ.കെ.ആന്റണി അപ്പോൾ തന്നെ മരം മുറി നിർത്താൻ ഓർഡർ ഇട്ടു. അങ്ങിനെയാണ് ഭീമനടി ഫോറസ്റ്റ് ഇന്നും നിലനിൽക്കുന്നത്. അല്ലെങ്കിൽ അവിടെ കശുമാവ് കൃഷിയും എൻഡോസൾഫാനുമായി ഈ സംരക്ഷിതവനത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഓർമ്മിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.