SignIn
Kerala Kaumudi Online
Saturday, 20 April 2024 5.06 AM IST

വിഐപിയെ തിരിച്ചറിഞ്ഞു, ഇനി കണ്ടെത്താനുള്ളത് മാഡത്തിനെ; അന്ന് പൾസർ സുനി പറഞ്ഞത് ഈ നടിയെക്കുറിച്ചോ?

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി നായരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത്താണെന്ന് കണ്ടെത്തിയത്.

പുറത്തുവന്ന ദിലീപിന്റെ ശബ്ദരേഖയിൽ ഒരു സ്ത്രീയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ദിലീപും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിലാണ് സ്ത്രീയെ പറ്റി പറയുന്നത്. തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് ദിലീപ് പറയുന്നത്. ഇതാരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

കേസിലെ മുഖ്യപ്രതി പൾസർ സുനി ആദ്യം 'മാഡത്തെ'ക്കുറിച്ച് പറഞ്ഞിരുന്നു.സംഭവത്തിന് പിന്നിൽ മാഡമാണെന്ന് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സുനി തിരുത്തിപറയുകയും ചെയ്തിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ വരുന്ന സാഹചര്യത്തിൽ ' മാഡം' വീണ്ടും സംശയനിഴലിലാകുകയാണ്.

വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. നടി തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവിടെ വന്നതെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഈ നടിയാണോ പൾസർ സുനി പറഞ്ഞ മാഡം എന്ന കാര്യം വ്യക്തമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DILEEP, ACTRESS ASSAULT CASE, MADEM, VIP SARATH, POLICE, SUNI, DIRECTOR BALACHANDRAKUMAR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.