കളമശേരി: നഗരസഭാ മാലിന്യകേന്ദ്രത്തിലെ അഗ്നി ബാധയെ കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി കൗൺസിലറും മണ്ഡലം പ്രസിഡന്റുമായ പ്രമോദ് തൃക്കാക്കര പറഞ്ഞു. ഇടയ്ക്കിടെ ഇവിടെ തീപിടിത്തമുണ്ടാകാറുണ്ട്. എന്നാൽ തീയണയ്ക്കാൻ സംവിധാനമൊരുക്കാത്തതിലും വെള്ളമെടുക്കാനുള്ള പൈപ്പ് ലൈൻ പോലും സ്ഥാപിക്കാത്തതിലും ദുരൂഹതയുണ്ട്.സംഭരണ കേന്ദ്രത്തിൽ സ്ഥാപിച്ച ഇൻസിനേറ്റർ ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കൗൺസിൽ തിരഞ്ഞെടുത്ത പ്രതിനിധികൾ എന്നിവർ സന്ദർശിച്ച് ബയോ മെഡിക്കൽ മാലിന്യ സംസ്കരണത്തിന് യോഗ്യമാണൊ എന്ന് പരിശോധിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.
ഗ്രീൻ കേരളയ്ക്ക് കരാർ നൽകിയതിന് ശേഷമാണ് ഇവിടെ ഇത്രയും മാലിന്യം കൂടിയത്.മാലിന്യം തരം തിരിക്കാൻ ജീവനക്കാർ കുറവായതാണ് തീപിടുത്തത്തിന് മറ്റൊരു കാരണമെന്ന് പ്രമോദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |