ചേർത്തല: നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ ലോറിയിൽ നിന്ന് പൊലീസ് പിടികൂടിയ 280 ചാക്ക് ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമല്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് കുഴിച്ചുമൂടുന്നതിന് കളക്ടറുടെ ഉത്തരവ്. സ്ഥലം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടങ്ങി. സിവിൽ സപ്ലൈസ് വകുപ്പിനാണ് ഉരുളക്കിളങ്ങ് നശിപ്പിക്കേണ്ട ചുമതല നൽകിയിരിക്കുന്നത്. ഉരുഴക്കിഴങ്ങ് നശിപ്പിക്കാനായി ഒഴിഞ്ഞ സ്ഥലം, മണ്ണ് മാന്തിയന്ത്റം തുടങ്ങിയവ സജ്ജീകരിക്കണം. മലിനീകരണം സംബന്ധിച്ചു പരാതി ഉണ്ടാകാത്ത സ്ഥലം കണ്ടെത്തണമെന്നതാണ് വെല്ലുവിളി. ഇന്ന് മുതൽ ഇതിന്റെ നടപടിയിലേക്കു കടക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 6 ന് പുലർച്ചെയാണ് ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടെ ഒളിപ്പിച്ചു കടത്തിയ ഒരു കോടിയിലധികം രൂപ വിലയുള്ള 100 ചാക്ക് നിരോധിത പുകയില ഉത്പന്നം വാഹന പരിശോധനയ്ക്കിടെ അർത്തുങ്കൽ ബൈപ്പാസിന് സമീപത്തു നിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ കഡിയിലെടുത്ത് കോടതിയ്ക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഉരുളക്കിഴങ്ങ് നിക്കുന്നതിന് പൊലീസ് കളക്ടർക്ക് പിറ്റേന്ന് തന്നെ റിപ്പോർട്ട്
നൽകിയെങ്കിലും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരും സപ്ലൈക്കോ ഉദ്യോഗസ്ഥർ, ഗുണനിലവാരം പരിശോധിക്കൽ വിഭാഗം എന്നിവരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ചിലതിന് മുള വന്നതും ചിഞ്ഞു തുടങ്ങിയതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. 44 കിലോ വീതമുള്ള 280 ചാക്ക് ഉരുളക്കിഴങ്ങാണ് നശിച്ചത്. കിലോഗ്രാമിന് 40 രൂപയാണ് നിലവിലെ വില. അഞ്ച് ലക്ഷത്തോളം രൂപ വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |