ഗുരുവായൂർ: ഒമിക്രോൺ വ്യാപനഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തരക്രമീകരണം ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശനാനുമതി. ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രമാകും ദർശനം അനുവദിക്കുക.
കുഞ്ഞുങ്ങൾക്കുള്ള ചോറൂൺ വഴിവാട് നിറുത്തിവച്ചു. പകരം ചോറൂൺ ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർത്ഥിച്ചു.
അന്നലക്ഷ്മി ഹാളിൽ നൽകിവന്ന പ്രസാദഊട്ടും നിറുത്തലാക്കിയിട്ടുണ്ട്. പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്‌സലായി നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി.
ക്ഷേത്രത്തിനുള്ളിലെ കൃഷ്ണനാട്ടം കളിയും മാറ്റിവച്ചു.വിവാഹം നടത്തുന്നതിന് വധൂവരൻമാരും ബന്ധുക്കളുമടക്കം പത്തു പേർക്ക് മാത്രം പ്രവേശനം അനുവദിക്കും. കൂടെ രണ്ട് ഫോട്ടോഗ്രാഫർക്കും പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |