ന്യൂഡൽഹി : കൊവിഡിനോടനുബന്ധിച്ചുണ്ടാകുന്ന ചുമ 2 മുതൽ 3 ആഴ്ചയിൽ കൂടുതൽ നീണ്ട് നിന്നാൽ ക്ഷയത്തിന്റേത് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ചികിത്സാ മാർഗരേഖ. ഡൽഹി എയിംസിന്റെ നേതൃത്വത്തിലാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്.
മറ്റു നിർദ്ദേശങ്ങൾ
60 വയസിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, മസ്തിഷ്ക സംബന്ധമായ പ്രശ്നം, പ്രമേഹം, എച്ച്.ഐ.വി പോലുള്ള രോഗങ്ങളാൽ പ്രതിരോധശേഷി കുറഞ്ഞവർ, ക്ഷയ ബാധിതർ എന്നീ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടരിൽ നേരിയ രോഗബാധയാണെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസലേഷൻ പാടുള്ളൂ.
നേരിയ കൊവിഡ് വിഭാഗത്തിൽപ്പെടുന്നവർ ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളില്ലെന്നും പനി അഞ്ച് ദിവസത്തിലേറെ നീളുന്നില്ലെന്നും ഉറപ്പാക്കണം. രക്തത്തിലെ ഓക്സിജൻ അളവ് 90ൽ താഴുക, ശ്വാസമിടിപ്പ് മിനിറ്റിൽ 30ൽ കൂടുക തുടങ്ങിയവ പ്രകടമായാൽ ഐസിയുവിലേക്കു മാറ്റണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |