കോട്ടയം: പത്തൊൻപതുകാരനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. പുൽച്ചാടി ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പേരും അറസ്റ്റിലായി.
നാല് പേരെയും ഇന്ന് മാങ്ങാനത്ത് എത്തിച്ച് തെളിവെടുക്കും. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഖ്യപ്രതി ജോമോനെ ഇന്നലെ മാങ്ങാനത്തെത്തിച്ച് തെളിവെടുത്തിരുന്നു. ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
കൊല്ലപ്പെട്ട ഷാനിനെ പുൽച്ചാടി ലുദീഷാണ് കൂടുതൽ മർദ്ദിച്ചത്. ഷാനിന്റെ സുഹൃത്ത് സൂര്യൻ ലുദീഷിനെ മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതിന് ഷാൻ ലൈക്കും കമന്‍റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഗുണ്ടകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |